August 11, 2010

ചെറുകഥ ::- ഡബിള്‍ ലാര്‍ജ്ജ്


ശനിയാഴ്ച്ചകളില്‍ രണ്ട് പെഗ്ഗ് പതിവുണ്ട്. സുഹൃത്തക്കളൊടൊപ്പം മദ്യപ്പിക്കുന്നത് അയാള്‍ പണ്ടേ നിര്‍ത്തിയതാണ്. ഓവറാകും എന്ന ബോധ്യമുള്ളതിനാല്‍ അത്തരം ക്ഷണങ്ങള്‍ സ്നേഹപൂര്‍വ്വം ഒഴിവാക്കും. ഏകനായി മദ്യപ്പിക്കുന്നതിലെ സുഖവും മടുപ്പും ഇന്ന് ലഹരിയാണ്.

ഇരുട്ടു വീണു തുടങ്ങിയപ്പോഴാണ് ഓഫീസില്‍ നിന്നും ഇറങ്ങിയത്. ജോലി സ്ഥലത്തിന് സമീപത്തു തന്നെ ബാറുണ്ട്. സഹപ്രവര്‍ത്തകരുടെ കടന്നുകയറ്റത്തില്‍ നിന്നും രക്ഷപെടാന്‍ അവിടെ നിന്നും മദ്യപിക്കാറില്ല. മാന്യതാ ലേബല്‍ കാത്തുസൂക്ഷിക്കാനും കൂടിയാണത്. നഗരത്തിന്റെ തിരക്കില്‍ നിന്നും ഇരുട്ടിന്റെ കൂട്ടുപിടിച്ച് അയാള്‍ സ്ഥിരം താവളത്തിലേക്ക് നടന്നു.

ബാറില്‍ തിരക്കു തുടങ്ങുന്നേയുള്ളു. നാലാമത്തെ മേശയില്‍ മതിലിനോട് ചേര്‍ന്നു കിടക്കുന്ന കസേരയില്‍ അയാള്‍ ഇരുന്നു. കണ്ടു പരിചയമുള്ള മുഖങ്ങള്‍ ഒന്നുമില്ല, അയാള്‍ അത് ശ്രദ്ധിച്ചതുമില്ല. അച്ചാറും മദ്യവും ഭക്ഷണവും, സിഗററ്റ് പുകയും കൂടിച്ചേര്‍ന്നുള്ള അന്തരീക്ഷത്തില്‍ അയാളും ഭാഗമായി. കൂട്ടിന് എരിയുന്ന സിഗററ്റും രണ്ട് ഡബിള്‍ ലാര്‍ജ്ജും!!

1 comment:

soliloquy said...

Imagism at its best dude...you've captured the hypocrisy and monotony of everyday life subtly...