March 12, 2011

ചെറുകഥ ::- എരണംകെട്ടവന്‍!!!


എരണംകെട്ടവന്‍ ‘ !!- വളരെ ചെറുപ്പത്തില്‍ തന്നെ അവനു ആ വാക്കു സുപരിചിതമാണു. അവന്‍റെ അമ്മുമ്മച്ചി ആണു ആദ്യമായി അവനെ ആ വാക്ക് കൊണ്ട് വിശേഷിപ്പിച്ചത്‌. അന്നു അര്ധം മനസിലാകാത്തതിനാല്‍ അവനു സങ്കടമൊന്നും തോന്നിയില്ല!!!

മനസില്‍ സ്നേഹം തോന്നിയ സ്റ്റൈല്ലന്‍ പെണ്‍കുട്ടി ഒരു ചെറു ചിരി സമ്മാനിച്ചു അവനോടു പറഞ്ഞു... ‘ You are so unlucky man, Better luck next time ‘ എരണക്കേടിന്റെ ഇംഗ്ലിഷ് പതിപ്പ്, അവന്‍ മനസില്‍ ഓര്ത്തു .

പിന്നീടൂ എരണമുള്ള ആരുടെയോ ഒപ്പം അവള്‍ ഒളിചോടി!!!

നിങള്‍ക്കു നല്ല എരണം ആണല്ലോ മനുഷ്യനെ?? ഇപ്പോള്‍ ഭാര്യയുടെ പക്കല്‍ നിന്നും അതു കേട്ടു...

മടുത്തു!!! പ്രതികരിച്ചേ പറ്റു... അവനിലെ പുരുഷ സിംഹം സടകുടഞ്ഞു എഴുന്നേറ്റു. ജനിച്ച് അന്നു മുതല്‍ കേള്‍ക്കുന്ന ‘ കുത്തുവാക്കു ‘ !!! കൊടുത്തു ഒരടി അവളുടെ ചെകിടത്തു, നിന്റെ അപ്പനാടി എരണം കെട്ടവന്‍ ####

മനസിനു എന്തെനില്ലാത്ത ആനന്ദം .. അമ്മുമ്മച്ചിയോടും , തന്നെ സ്നേഹിക്കാത്ത പെണ്ണിനോടുമുള്ള പ്രതികാരം തന്ടെ ഭാര്യയായ സ്ത്രീജന്മത്തിനോടു തീര്ത്തു.

വീടിനു മുന്നിലെ ചാരുകസേരയില്‍ നെഞ്ചും തടവി ഇരുന്നപ്പോള്‍ അവന്‍ അതു കന്ടു...ഭാര്യ ഒരു പെട്ടിയും കയ്യിലെടുത്തു പടി കടന്നു പോകുന്നൂ...

എരണം കെട്ടവന്‍ അവന്‍ പിറുപിറുത്തു...

August 11, 2010

ചെറുകഥ ::- ഡബിള്‍ ലാര്‍ജ്ജ്


ശനിയാഴ്ച്ചകളില്‍ രണ്ട് പെഗ്ഗ് പതിവുണ്ട്. സുഹൃത്തക്കളൊടൊപ്പം മദ്യപ്പിക്കുന്നത് അയാള്‍ പണ്ടേ നിര്‍ത്തിയതാണ്. ഓവറാകും എന്ന ബോധ്യമുള്ളതിനാല്‍ അത്തരം ക്ഷണങ്ങള്‍ സ്നേഹപൂര്‍വ്വം ഒഴിവാക്കും. ഏകനായി മദ്യപ്പിക്കുന്നതിലെ സുഖവും മടുപ്പും ഇന്ന് ലഹരിയാണ്.

ഇരുട്ടു വീണു തുടങ്ങിയപ്പോഴാണ് ഓഫീസില്‍ നിന്നും ഇറങ്ങിയത്. ജോലി സ്ഥലത്തിന് സമീപത്തു തന്നെ ബാറുണ്ട്. സഹപ്രവര്‍ത്തകരുടെ കടന്നുകയറ്റത്തില്‍ നിന്നും രക്ഷപെടാന്‍ അവിടെ നിന്നും മദ്യപിക്കാറില്ല. മാന്യതാ ലേബല്‍ കാത്തുസൂക്ഷിക്കാനും കൂടിയാണത്. നഗരത്തിന്റെ തിരക്കില്‍ നിന്നും ഇരുട്ടിന്റെ കൂട്ടുപിടിച്ച് അയാള്‍ സ്ഥിരം താവളത്തിലേക്ക് നടന്നു.

ബാറില്‍ തിരക്കു തുടങ്ങുന്നേയുള്ളു. നാലാമത്തെ മേശയില്‍ മതിലിനോട് ചേര്‍ന്നു കിടക്കുന്ന കസേരയില്‍ അയാള്‍ ഇരുന്നു. കണ്ടു പരിചയമുള്ള മുഖങ്ങള്‍ ഒന്നുമില്ല, അയാള്‍ അത് ശ്രദ്ധിച്ചതുമില്ല. അച്ചാറും മദ്യവും ഭക്ഷണവും, സിഗററ്റ് പുകയും കൂടിച്ചേര്‍ന്നുള്ള അന്തരീക്ഷത്തില്‍ അയാളും ഭാഗമായി. കൂട്ടിന് എരിയുന്ന സിഗററ്റും രണ്ട് ഡബിള്‍ ലാര്‍ജ്ജും!!

ചെറുകഥ ::- സ്നേഹം

വിരസത അഴിഞ്ഞാടിയ ദിവസമായിരുന്നു അയാള്‍ക്ക് അന്ന് ഓഫീസില്‍. അതിന്റെ അവസാനം ബാറിലേക്ക് തന്നെയെന്ന് ഉറപ്പിച്ചാണ് കസേരയില്‍ ചാരിയിരുന്ന് ഫയലുകളില്‍ കുത്തിക്കുറിച്ചത്. ഭിത്തിയിലെ പഴഞ്ചന്‍ ക്ളോക്കിന്റെ സൂചികള്‍ക്ക് അഞ്ച് മണിയിലേക്ക് നടന്നടുക്കാന്‍ ഇനിയുമുണ്ട് ദൂരം!!

സിനിമാ തിരക്കഥാകൃത്താകാന്‍ കൊതിച്ചിരുന്ന ക്രിയാത്മക മനസ്സിനെ കടിഞ്ഞാണിട്ട് സര്‍ക്കാരിന്റെ തൊഴിലാളിയാകാന്‍ തുനിഞ്ഞ നിമിഷത്തെ ശപിക്കാന്‍ അയാള്‍ക്കാവില്ല. രോഗം നിഴല്‍ വീഴ്ത്തിയ അമ്മയേ യും ആത്മഹത്യയെ പ്രണയിച്ചിരുന്ന രണ്ടു സഹോദരിമാ രെയും ആശ്വാസിപ്പിക്കാന്‍ തുണയായത് ആ തൊഴിലാണ്...

ഇന്ന് അയാള്‍ ഒരു ഭര്‍ത്താവാണ്... നാലു വയസ്സുകാരിയുടെ ഡാഡിയും... ആ രണ്ടുപേരുടേയും സ്നേഹം ഒരു സുഖം തന്നെയാണ്...പക്ഷേ അയാള്‍ സ്നേഹിച്ചിരുന്ന സിനിമ അയാളില്‍ നിന്നകന്നു!!!