August 11, 2010

ചെറുകഥ ::- സ്നേഹം

വിരസത അഴിഞ്ഞാടിയ ദിവസമായിരുന്നു അയാള്‍ക്ക് അന്ന് ഓഫീസില്‍. അതിന്റെ അവസാനം ബാറിലേക്ക് തന്നെയെന്ന് ഉറപ്പിച്ചാണ് കസേരയില്‍ ചാരിയിരുന്ന് ഫയലുകളില്‍ കുത്തിക്കുറിച്ചത്. ഭിത്തിയിലെ പഴഞ്ചന്‍ ക്ളോക്കിന്റെ സൂചികള്‍ക്ക് അഞ്ച് മണിയിലേക്ക് നടന്നടുക്കാന്‍ ഇനിയുമുണ്ട് ദൂരം!!

സിനിമാ തിരക്കഥാകൃത്താകാന്‍ കൊതിച്ചിരുന്ന ക്രിയാത്മക മനസ്സിനെ കടിഞ്ഞാണിട്ട് സര്‍ക്കാരിന്റെ തൊഴിലാളിയാകാന്‍ തുനിഞ്ഞ നിമിഷത്തെ ശപിക്കാന്‍ അയാള്‍ക്കാവില്ല. രോഗം നിഴല്‍ വീഴ്ത്തിയ അമ്മയേ യും ആത്മഹത്യയെ പ്രണയിച്ചിരുന്ന രണ്ടു സഹോദരിമാ രെയും ആശ്വാസിപ്പിക്കാന്‍ തുണയായത് ആ തൊഴിലാണ്...

ഇന്ന് അയാള്‍ ഒരു ഭര്‍ത്താവാണ്... നാലു വയസ്സുകാരിയുടെ ഡാഡിയും... ആ രണ്ടുപേരുടേയും സ്നേഹം ഒരു സുഖം തന്നെയാണ്...പക്ഷേ അയാള്‍ സ്നേഹിച്ചിരുന്ന സിനിമ അയാളില്‍ നിന്നകന്നു!!!

No comments: